പലരും ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാവുമ്പോൾ വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റം ചാരിയും രക്ഷപ്പെടാൻ ശ്രമിക്കാറുണ്ട്. അപൂർവ്വം ചിലർ അത്തരം പരാജയങ്ങളിൽ പരിതപിച്ചു സമയം കളയാറില്ല. മറിച്ച് അവരവരുടെ സ്വപ്ന സാക്ഷാത്കരിക്കാനായി പരിശ്രമിക്കുന്നു മുംബൈയിലെ ലേഡി സിങ്കം എന്നറിയപ്പെടുന്ന അംബിക അത്തരം ധീരമായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളും മറന്ന് അവർ വിജയം കൈവരിച്ചു അതിന് അവരെ സഹായിച്ചതോ അവരുടെ ഭർത്താവ്.
അംബിക വെറും 14 വയസ്സുള്ളപ്പോഴാണ് തമിഴ് നാട്ടിലെ ഡിണ്ടിക്കലെ പോലീസ് കോൺസ്റ്റബിളുമായി വിവാഹം നടന്നത് കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ വീട്ടിലെ ചുമതലകൾ ഏറ്റെടുക്കാൻ അവൾ നിർബന്ധിതയായി പതിനെട്ടാം വയസ്സിൽ ഐഗ,നിഹാരിക എന്ന കുഞ്ഞുങ്ങളുടെ അമ്മയായി.അവളുടെ ഭർത്താവ് തമിഴ്നാട് സർക്കാറിലെ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു.വീട്ടമ്മയായി അവൾ ജീവിതം തള്ളി നീക്കുമ്പോഴും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയി തീരണം എന്ന് അവൾ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അവളെയും കൂടെ കൂട്ടി. അവിടുത്തെ ഐജിയും ഡിജിയും വിശിഷ്ടാതിഥികളായിരുന്നു ഡിജിക്കും ഐജിക്കും കിട്ടിയ ബഹുമാനവും ആദരവും അംബികയിൽ മതിപ്പുളവാക്കി.
അവൾ ഭർത്താവിനോട് ചോദിച്ചു ആരാണ് ഈ ഉദ്യോഗസ്ഥർ എന്തിനാണ് ഈ വിഐപി പരിഗണന കൊടുക്കണത്. ഇത് കേട്ടതും ഭർത്താവ് ചിരിച്ചുകൊണ്ട് പറഞ്ഞു അവർ IPS ഉദ്യോഗസ്ഥരാണ്. അപ്പോൾ മുതൽ അവൾക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥ ആകണമെന്ന് ആഗ്രഹം മനസ്സിൽ വളർന്നു. ചെറുപ്പത്തിൽ തന്നെ വിവാഹിതയായ അവൾക്ക് എസ്എസ്എൽസി പൂർത്തിയാക്കാൻ സാധിചില്ലായിരുന്നു. അവളുടെ ഭർത്താവ് അവളെ പിന്തുണച്ചു എസ്എസ്എൽസിയും പിന്നീട് വിദൂര പിയുസിയും ബിരുദവും പൂർത്തിയാക്കാൻ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച് അവളതു പഠിച്ചെടുത്തു കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കുന്നതിനു ഒപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി. അടുത്ത കടമ്പ സിവിൽ സർവീസ് പരീക്ഷ ആയിരുന്നു അതിനായി ഏറ്റവും അടുത്ത് തന്നെ കോച്ചിംഗ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു. ചെന്നൈയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ അവളുടെ ഭർത്താവ് അവൾക്ക് അവിടെ താമസ സൗകര്യം ഒരുക്കുകയും ഐപിഎസ് കോച്ചിങ്ങിന് ആയിട്ടുള്ള മറ്റുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയിൽ താമസിച്ച് കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുത്തു.
പലതവണ ശ്രമിച്ചിട്ടും അവർക്ക് അത് നേടിയെടുക്കാൻ ആയില്ല മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോൾ ഭർത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരിച്ചുപോരാൻ പറയുകയും ചെയ്തു. പക്ഷേ അപ്പോഴും അവൾക്ക് പിൻമാറാൻ മനസ്സുവന്നില്ല അംബിക ക്ഷമയോടെ പറഞ്ഞു എനിക്ക് ഒരു വർഷം കൂടി സമയം തരൂ ഞാൻ വിജയിക്കും. ഈ തവണയും എനിക്ക് കിട്ടിയില്ലെങ്കിൽ ഞാൻ തിരിച്ചുവന്നു വേറെ എന്തെങ്കിലും ജോലി നോക്കാം. അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിന്ന ഭർത്താവ് ഇതും സമ്മതിച്ചുകൊടുത്തു. പിന്നീട് കഠിനമായ പരിശ്രമമായിരുന്നു അംബികയുടേത്. അങ്ങനെ 2008 ഐപിഎസ് ക്ലിയർ ചെയ്തതിനുശേഷം പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. പരിശീലനത്തിന് ഇടയ്ക്ക് ബാച്ച് മേറ്റ്സ് അവളുടെ ശ്രദ്ധേയയും മാത്രമല്ല അവളുടെ ധൈര്യത്തെയും പ്രശംസിച്ചു. അംബിക ഇപ്പോൾ നോർത്ത് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയി പ്രവർത്തിക്കുന്നു. നിരവധി സ്ത്രീകൾക്ക് മാതൃകയാണ് അംബിക. അംബികയുടെ ധൈര്യം മാത്രമല്ല ഭർത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്തുപറയേണ്ടതാണ്. ജീവിതത്തിൽ തളരാതെ മുന്നോട്ടുപോയ അംബികയെ ഭാര്യയുടെ സ്വപ്നം പൂർത്തീകരിക്കാൻ എല്ലാ പിന്തുണയും നൽകിയ അംബികയുടെ ഭർത്താവും എല്ലാവർക്കും പ്രചോദനമാണ് രണ്ടുപേർക്കും വലിയൊരു സല്യൂട്ട് തന്നെ നൽകേണ്ടി വരും.