അതെ ഇന്നും ഒരു രാഷ്ട്രീയ കൊലപാതകം നടന്നു. കൊലപാതകം ആര് ചെയ്താലും തെറ്റ് തന്നെയാണ് പക്ഷേ മനുഷ്യൻ മനുഷ്യനെ തന്നെയാണ് കൊല്ലുന്നത് എന്ന് തിരിച്ചറിവില്ലാത്ത ആളുകളോട് പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം. മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ഒരുപാട് കൊലപാതങ്ങൾ നമ്മുടെ ഈ രാജ്യത്ത് നടക്കുന്നുണ്ട്. ഇ കൊലപാതങ്ങൾ എന്ന് തീരുമെന്നും എങ്ങനെ തീരുമെനും ഒരു ധാരണയും ഇല്ലാത്തവരാണ് രാഷ്ട്രീയത്തിലോ മതവെറിയിലോ ഒന്നും പെടാത്ത സാധാരണജനങ്ങൾ. ഇന്ന് ഇടുക്കിയിൽ ഒരു വിദ്യാർഥി കൂടി മരണപ്പെട്ടു കൊലപാതകം തന്നെ മുൻ തൃപ്പൂണിത്തറ എംഎൽഎ എം എം സ്വരാജ് തന്റെ ഫേസ്ബുക്ക് കുടിൽ കുറിച്ച കുറിപ്പ് വായിക്കാം.
കൊലയാളികൾ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്. ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാർ തല്ലിക്കൊഴിച്ചത് ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെ കലാലയത്തിന്റെ കണ്ണിലുണ്ണിയെ. കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ കെ എസ് യുവിനെ വെറുത്തു തുടങ്ങിയത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ കെ എസ് യു വിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി.കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന് കെ എസ് യു മാറിക്കഴിഞ്ഞു കലാലയങ്ങളിൽ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല.
ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത് മാനവരാശിയുടെയാകെ ശത്രുക്കളായ കോൺഗ്രസ് നരാധമൻമാർക്കെതിരെ കൊടിയ നരഹത്യകൾക്കെതിരെ ഈ നാടുണരും.കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും.ഖദറിട്ട കൊലയാളിക്കൂട്ടങ്ങൾ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീർച്ച.കൊലക്കത്തിയുടെ മുന്നിലും വെൺപതാകയേന്തി പൊരുതിനിൽക്കുന്ന SFI പോരാളികൾക്ക് ത്യാഗ സഹനങ്ങളുടെ ആൾരൂപങ്ങൾക്ക് അഭിവാദനങ്ങൾ മരണത്തെ തോൽപിച്ച അനശ്വര രക്തസാക്ഷി സ.ധീരജിന് രക്താഭിവാദനങ്ങൾ.
എം സ്വരാജ്